Thursday, December 13, 2012

കാക്കയും ബോംബും

സുഹൃത്തേ,
ഇതേയാകാശത്തിന് ചുവട്ടില്‍
തലയില്‍ വന്നു വീഴാന്‍
ബോംബുകള്‍ മാത്രമുള്ള
ചിലയിടങ്ങളുള്ളപ്പോള്‍
നീയെന്തിനാണ്
ഈ കാക്കകളോട്
ഇത്രയും രോഷാകുലനാകുന്നത്......


നിന്റെ,
പ്രഭാത സവാരിക്കിടയില്‍
ഒരിക്കലെങ്കിലും നിനക്ക്
വഴിയരികിലെ മരത്തിലെ
കാക്കകളെ കുറിച്ചല്ലാതെ
തലയില്‍ വന്നു വീഴുന്ന-
മരണത്തെക്കുറിച്ച്
ഭയക്കാനിടയുണ്ടായിരുന്നോ....


തിരിച്ച് കൂടണയുമ്പോള്‍
നിന്റെ കൈ വിരലുകളില്‍
തൂങ്ങുമായിരുന്ന
രണ്ടിളം കൈകള്‍
ഒരു യന്ത്ര പക്ഷിയിട്ട ക്രൂരതയില്‍
ചിതറിത്തെറിച്ച-
കാഴ്ച കാണേണ്ടിയും..................


ചിലയിടങ്ങളിലങ്ങനെയുമുണ്ട്  സുഹ്രുത്തേ......
ചിലയിടങ്ങളിലത് മാത്രമേയുള്ളൂ............


എനിക്കും നിനക്കും
നമുക്കും, നോവാത്തത് കൊണ്ട്
നാം മറന്നുകളയുന്ന പലതും പോലെ
ഇരകളുടെ ഇടങ്ങള്‍ ........





Wednesday, December 5, 2012

അഭയമറ്റവള്‍ക്ക്......

ഒരു കുപ്പി വെള്ളത്തിനായ്‌
ഇറങ്ങിയ നീ-
ഒരു കിണര്‍ നിറച്ചാണ്
മരിച്ചത്‌ ........?


ഉറക്കച്ചടവകറ്റാന്‍
ഇറങ്ങിയ നീ-
നിത്യതയിലുറങ്ങിയാണ്
മടങ്ങിയത്.......!!

പൗരോഹിത്യത്തിന്
കുരിശായിത്തീര്‍ന്നവന്റെ
മണവാട്ടിയായിട്ടും
അഭയം ലഭിക്കാത്തവളെ,
വാതിലില്‍ കുരുങ്ങിയ
നിന്റെ ശിരോവസ്ത്രം പോലെ
സത്യവും എവിടെയെല്ലാമോ
കുരുങ്ങികിടക്കുമ്പോള്‍
ഇരുട്ടിനെ പ്രണയിച്ചവര്‍
ഇന്നും പ്രണയിക്കുന്നവര്‍
ഇവിടെ സുരക്ഷിതരാണ്....

എങ്കിലും
ഇരയുടെ ഒടുക്കത്തെ രോദനത്തിന്‍
മാറ്റൊലി
പ്രപഞ്ചത്തിന്നൊടുക്കം വരെ
കാത്തുവെക്കുന്നൊരാള്‍
ഒരു ചെറുതിരിയും
ബാക്കിയാക്കിയിരിക്കും.....

അസത്യങ്ങളുടെ പ്രഭയില്‍
ഒളിച്ചുനില്‍ക്കുന്ന
കുഞ്ഞുനക്ഷത്രമായ്‌
ആ തിരിനാളം
ബാക്കിയാവുക തന്നെ ചെയ്യും




മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...