Monday, November 30, 2015

കഴുതകൾക്ക് വേണ്ടിയൊരു ക്ഷമാപണം ...............

ഒരാളൊരു
ജനതയ്ക്കു വേണ്ടിയും
ഒരാളിരു-
 ജീവനുകള്‍ക്ക്  വേണ്ടിയും
ഉയിരേകി
സ്വയമലിഞ്ഞു പോയവര്‍



ഒരു ജീവനാരെങ്കിലും
കാത്താല്‍
മനുഷ്യകുലത്തെ
മുഴുവനും കാത്തെന്നു
വിശുദ്ധ ഗ്രന്ഥം..

മരണത്തിന്റെ
മാലാഖയുടെ
ഇരു ചുമലുകളില്‍
നിത്യതയിലുറങ്ങാന്‍
പോകുന്ന നേരം,-

അവര്‍ കണ്ട-
കനവിന്റെ
കുന്നുകള്‍ക്കിപ്പുറം,-
ശവം തിന്നു
ചീര്‍ക്കുവാന്‍
ആര്‍ക്കുന്നു നമ്മള്‍......

മലം തിന്നു
തള്ളാന്‍
അറക്കാതെ
വായകള്‍........

ഇനിവയ്യ പ്രിയരേ
വെറുതെയിരിക്കാന്‍...
ഇതുവഴി വരാനുള്ള
പ്രളയവും കാണാന്‍.....















മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...